ലോക വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണ്ണം

ലോക വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ലവ്‌ലിന ബോര്‍ഗോഹൈൻ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം നേടി. ഇതോടെ ഇന്ത്യ നാല് സ്വര്‍ണ്ണമെഡല്‍ നേട്ടത്തിലെത്തി. 75 കിലോഗ്രാം വിഭാഗത്തില്‍ ബോര്‍ഗോഹൈനും 50 കിലോഗ്രാം വിഭാഗത്തില്‍ നിഖത് സരീനുമാണ് ഇന്ന് സ്വര്‍ണ്ണം നേടിയത്. 5-2 എന്ന സ്‌കോറിന് ഇന്ത്യന്‍ താരം വിജയം കൈവരിച്ചത് സെമി ഫൈനലില്‍ ചൈനയുടെ ലി ക്യുവാനെ തകര്‍ത്തു കൊണ്ടായിരുന്നു. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ ലവ്‌ലിനയുടെ ആദ്യ സ്വര്‍ണ്ണമാണിത്. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി വെങ്കലമെഡല്‍ നേടിയ താരമാണ് ലവ്‌ലിന. 2018-ലും 2019-ലും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടാനും ലവ്‌ലിനയ്ക്ക് കഴിഞ്ഞു. 50 കിലോഗ്രാം ഫൈനലിൽ വിയറ്റ്‌നാമിന്റെ തി താം ഗുയെനെ പരാജയപ്പെടുത്തിയാണ് (5-0) നിഖത് സരീൻ കിരീടം നിലനിർത്തിയത്. കഴിഞ്ഞ വർഷത്തെ ടൂർണമെന്റിലും നിഖത് സ്വർണ്ണം നേടിയിരുന്നു. ലവ്‌ലിന ബൊർഗോഹെയ്‌ൻ (75 കിലോ), നിഖാത്‌ സരീൻ (50 , നിതു ഗംഗാസ്‌ (48 ), സ്വീറ്റി ബൂറ (81) എന്നിവരാണ്‌ ഫൈനലിലേക്ക്‌ മുന്നേറിയത്‌.